FEEL MY LOVE.......

My photo
Kannur,PANOOR, Kerala, India
Listen to my heart, feel my heart beat, close your eyes and hear the symphony, you will know, you will realize, you will feel how much I love you........

Friday, January 6, 2012





ഓര്‍മ്മകള്‍ എന്നെ ഭൂതകാലത്തിലേക്കു വലിചിഴക്കുമ്പോള്‍ ഒരു നഷ്ട്ട പ്രണയത്തിന്‍റെ തേങ്ങല്‍ മാറ്റൊലി കൊള്ളുന്നുണ്ടായിരുന്നു അവിടെ......
ഓര്‍മ്മിക്കാനും ഓമനിക്കാനും ഒരു മഴക്കാലത്തെ നല്ല ഓര്‍മ്മകള്‍ തന്നു മറഞ്ഞു പോയ ആ ആളുടെ ഓര്‍മ്മകളാണ് ഇന്നെന്‍റെ ജീവിതം..........!!!!!

ഒരു നാളെക്കായി ഞാന്‍ മാറ്റി വെക്കുന്ന എന്റെ ഓരോ സ്വപ്നവും ഓരോ നിമിഷമെന്ന കാല്‍ ചുവടുകളില്‍ അവള്‍ക്ക് മാത്രം സ്വന്തമാണ്
അവളില്‍ ഞാന്‍ സംതൃപ്തനാണ് , സന്തോഷവാനാണ്, സ്വസ്തനാണ് ഞാന്‍ ആഗ്രഹിക്കുനതെല്ലാം അവള്‍‍ നേടിത്തരുന്നു
ഇതുമൊരു പ്രണയമോ ?
അറിയില്ലെനിക്ക്‌ ........................................!!!!


ഞാന്‍ നിലാവിനെ തേടുന്നു..... മഴയെ ആഗ്രഹിക്കുന്നു ..... മഞ്ഞിനെ പ്രണയിക്കുന്നു ,ഓരോ നിമിഷവും അന്തത എന്ന സ്വപനലോകത്തിന് അടിമയാണ് ഞാന്‍ ,അതില്‍ നിറയുന്ന സംഗീതവും ,കാവ്യ വരികളും മാത്രമെനിക്ക് ആശ്വാസം .
ഞാന്‍ എന്‍ ജീവനിലേറെ അല്ലെങ്കില്‍ അതിലുമേറെ സംഗീതത്തെ സ്നേഹിക്കുന്നു മഴയെ സ്നേഹിക്കുന്നു, പ്രണയിക്കുന്നു മനസാല്‍ പുണരുന്നു ,
ഒരു പക്ഷെ അതാണ് എന്റെ ജീവന്‍ ,ശക്തി .
നിറയുന്ന ആഗ്രഹങ്ങളുമായി ഞാന്‍ തേടിയെത്തിയത് നിന്നിലായിരുന്നു ................

മഴത്തുള്ളികള്‍ പൊഴിഞ്ഞു വീഴുന്ന മുറ്റം...
കുമ്പിളില്‍ മഴവെള്ളത്തിന്‍റെ കുളിര്‍മയുമായ് ചേമ്പിലക്കൂട്ടങ്ങള്‍...
മണ്ണിന്‍റെ മനം മയക്കുന്ന സുഗന്ധം..ചെങ്കല്‍ പാകിയ പടികളില്‍ തട്ടി ചിതറിത്തെറിക്കുന്ന മഴത്തുള്ളികള്‍..മഴയാല്‍ സംഗീതം പൊഴിക്കുന്ന ഇലകള്‍..

ആകാശത്തിന്‍റെ വര്‍ണധാര ആവാഹിച്ചെടുത്ത്‌ ഇലത്തുമ്പുകളെ പ്രശോഭിതമാക്കുന്ന നീര്‍കണങ്ങള്‍...ഇരുട്ട് നിറഞ്ഞ അന്തരീക്ഷത്തിലും വെളിച്ചം പടര്‍ത്തി വെള്ള മേഘങ്ങള്‍...
മധുരതരമായ ഓര്‍മകളുണര്‍ത്തി,കളകള ശബ്ദമുയര്‍ത്തി അകലേക്കൊഴുകിപ്പോകുന്ന മഴവെള്ളം..പ്രാണരക്ഷാര്‍ത്ഥം കുഞ്ഞിലകളില്‍ കയറി,വെള്ളത്തോടോപ്പം ഒലിച്ചുപോകുന്ന കൂനനുറുമ്പുകള്‍...മഴക്കാലത്തിന്‍റെ വരവറിയിച്ചുകൊണ്ട്,പൂമുഖത്ത് താളമേളങ്ങളുയര്‍ത്തി മഴയെ വരവേല്‍ക്കുന്ന തവളകള്‍..
വെള്ളത്തില്‍ മുങ്ങി കാണാതാകുന്ന പാട വരമ്പുകള്‍..നിറഞ്ഞു കവിയുന്ന അമ്പലക്കുളങ്ങള്‍...
അവസാനത്തെ പഴുത്ത മാങ്ങയും മഴയോടൊപ്പം പൊഴിച്ചു വിടപറയുന്ന മാമ്പഴക്കാലം..തെങ്ങിന്‍ ചുവട്ടിലെ പുതു പുല്‍ നാമ്പുകളോടൊപ്പം പൊട്ടിമുളയ്ക്കുന്ന കുമിളുകള്‍..മഴയാല്‍ സ്വതന്ത്രരാക്കപ്പെടുന്ന മഴപ്പാറ്റകള്‍..ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന മാറ്റുകൂടിയ ഇളം വെയിലില്‍ എന്നത്തെക്കാളും കൂടുതല്‍ മനോഹരിയാകുന്ന പ്രകൃതി...
ഇരുട്ടില്‍ മേഘത്താല്‍ മറഞ്ഞ താരാഗണങ്ങളുടെ ശോഭയുണര്‍ത്താന്‍ നുറുങ്ങുവെട്ടവുമായ്‌ മിന്നാമിന്നികള്‍...എങ്ങും നിറയുന്ന തണുപ്പിലും ഓരോ മഴക്കാലവും ഒരിക്കലും മറക്കാത്ത ഓര്‍മകളുണര്‍ത്തി നമ്മുടെ മനസ്സിനെ വര്‍ണനാതീതമായ ഒരു തലത്തിലേക്കെത്തിക്കുന്നു...............   

രാവേറെയായിട്ടും
പറയാനൊരുപാടുണ്ടായിരുന്നു
നെടുവീര്‍പ്പും മൂളലും
ഇടയ്ക്കിത്തിരി കണ്ണുനീരുമായി
പ്രഭാതമെത്തിയപ്പോള്‍ തനിച്ചായിരുന്നു
പറഞ്ഞതൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല
പറയാനൊന്നും അവശേഷിച്ചിരുന്നില്ല
കണ്ണുനീരുറഞ്ഞുണ്ടായ ഉപ്പു തേച്ചുണക്കാന്‍
ശ്രമിക്കുന്നൊരു മുറിവല്ലാതെ
എന്നാണാവോ ഈ മുറിവുണങ്ങുകയെന്നൊരു
വെറും വേവലാതിയല്ലാതെ.........     


ഒറ്റക്കല്ലെന്നു നൂറു വട്ടം കാതില് പറഞ്ഞതു നീ ...

ഒടുവില് ഒറ്റക്കാക്കി അകന്നതും നീ...

സ്നേഹിക്കാന് പഠിപ്പിച്ചതു നീ...

സ്നേഹം കാണാതെ പോയതും നീ...

മറന്നാല് മരണമെന്നു ചൊല്ലിയതു നീ...

മരിക്കും മുന്നെ മറന്നതും നീ...

ഇവിടെ ഞാന് നിനക്കായി എന്നിലെ നിനക്കായിഎഴുതട്ടെ...

വരാതിരിക്കുക ഒരിക്കലും ഈ വഴി... സുഖമായിരിക്കുക നീ മാത്രമെങ്കിലും...

എന്‍ ജീവിതം.


മറക്കുകില്ല കാലമേ,
കടന്നു പോയ നാളുകള്‍ ഞാന്‍.
എരിയുന്ന തീ നാളം പോലെ,
മനസ്സില്‍ നിറയുമാമെന്‍ മൌന നൊമ്പരങ്ങളെ..
അറിയാതെയായി എന്‍ മനസ്സും എന്‍ ആത്മ നൊമ്പരങ്ങളെ..
അറിയുന്നു ഞാന്‍, എന്‍ ഹൃദയവും എന്‍
നൊമ്പരങ്ങള്‍ക്കു മുന്‍പില്‍ വാചാലമായിടുന്നു എന്ന്..
ഇടറുന്ന സ്വരത്തോടെ എന്‍ മനസ്സും ചൊല്ലിടുന്നു,

നിന്നോട് ചേരുവാന്‍ എന്‍ മൌന നൊമ്പരങ്ങളെ അനുവദിക്കുക..

തെളിയട്ടെ ഇനിയൊരു ജന്മത്തില്‍ നെയ്തിരിയായി
ഈ മണ്ണില്‍ എന്‍ ജീവിതം...... ഉണരട്ടെ എന്‍ ചിന്തകള്‍ ,
മനുഷ്യ മനസ്സുകളില്‍ പ്രകാശത്തിന്‍ കണികകള്‍ വിതറിടട്ടെ എന്നെന്നും"..
ഇനിയൊരിക്കലും അകലാതിരുന്നെന്കില്‍ ധന്യമീ ജീവിതം..!!!

മയില്‍പ്പീലിതുണ്ട്...





ഓര്‍മകളുടെ മട്ടുപ്പാവിലിരുന്നുകൊണ്ട്...

കാലമാകുന്ന പഴംപുസ്തകം മറിച്ചു നോകുമ്പോള്‍

ആരോ കോറിയിട്ട ആ വരികള്‍ക്കിടയില്‍

എന്‍റെ ക്യ്പ്പട കണ്ടാല്‍ നീ ഞെട്ടരുത്..

മനസ്സിന്‍റെ മാന്ത്രിക കുട്ടില്‍ പണ്ടെന്നോ

മാനം കാണിക്കാതെ ഒളിപ്പിച്ചു വച്ച

ആ മയില്‍പ്പീലിതുണ്ട് ഒരു കഥ പറഞാല്‍

നീ ഒരിക്കലും പരിഭവിക്കരുത്.

ഉമ്മറകോണില്‍ എന്നും താലോലിച്ചു വളര്‍ത്തീട്ടും

ഒരിക്കലും പുകാതെ നില്‍ക്കുന്ന മുല്ലച്ചെടി കണ്ടാല്‍

ഒരുനാളും പൂവിടാതെ വാടികരിഞുപോയ

എന്‍റെ സ്വപനങ്ങളെക്കുറിച്ച് നീ ചിന്തിക്കരുത്.

ഇതൊന്നും നിനക്കു താങ്ങാന്‍ ആവില്ല

കണ്‍ചിപ്പിക്കുള്ളില്‍ നീ ഒളിപ്പിച്ചു വച്ചിരിക്കുന്ന

മിഴി നീര്‍ മുത്തു താഴെ വീണു പോകും

അതെന്നെ വല്ലാതെ വേദനിപ്പിക്കും.

നിങ്ങളുടെ പിറകേ ഞാനും കുറച്ചുദൂരം കാണും

ആ ചെറിയ യാത്രയില്‍ ഒരിക്കലും ഞാന്‍ നിങ്ങളെ

 വേദനിപ്പിക്കില്ല നിങ്ങള്‍ക്കു ഒരു കുളിര്‍തെന്നലായി

ഞാന്‍ പിന്നെയും ഉണ്ടാകും.......

മറക്കാതിരിക്കാന്‍ നീയ് നല്‍കിയൊരു മയില്‍പീലിയും..
മോഹത്തിന്റെ മോതിര വിരലില്‍ ഞാന്‍ അണിഞജോരാ
മണിമോതിരവും ചിതയില്‍ എരിഞ്ഞിടവേ...